“അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല” എന്ന് വിശ്വാസിച്ചാൽ മാത്രം മതി; പിന്നെ വ്യഭിചാരവും മോഷണവും നടത്തിയാലും ഒരുവൻ സ്വർഗ്ഗത്തിൽ പോകും എന്ന് പ്രവാചകൻ പറഞ്ഞതായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, അത് വിശദമായി വിവരിക്കുന്ന മറ്റു ഹദീസുകളെയും ഖുർആൻ വചനങ്ങളെയും മറച്ചുവച്ച് വ്യാപകമായി സോഷ്യൽ മീഡിയയയിൽ പ്രചരിപ്പിക്കുന്ന ഹദീസ് ആണ് ചുവടെ ചേർക്കുന്നത്.
حَدَّثَنِي زُهَيْرُ بْنُ حَرْبٍ، وَأَحْمَدُ بْنُ خِرَاشٍ، قَالاَ حَدَّثَنَا عَبْدُ الصَّمَدِ بْنُ عَبْدِ الْوَارِثِ، حَدَّثَنَا أَبِي قَالَ، حَدَّثَنِي حُسَيْنٌ الْمُعَلِّمُ، عَنِ ابْنِ بُرَيْدَةَ، أَنَّ يَحْيَى بْنَ يَعْمَرَ، حَدَّثَهُ أَنَّ أَبَا الأَسْوَدِ الدِّيلِيَّ حَدَّثَهُ أَنَّ أَبَا ذَرٍّ حَدَّثَهُ قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَهُوَ نَائِمٌ عَلَيْهِ ثَوْبٌ أَبْيَضُ ثُمَّ أَتَيْتُهُ فَإِذَا هُوَ نَائِمٌ ثُمَّ أَتَيْتُهُ وَقَدِ اسْتَيْقَظَ فَجَلَسْتُ إِلَيْهِ فَقَالَ " مَا مِنْ عَبْدٍ قَالَ لاَ إِلَهَ إِلاَّ اللَّهُ ثُمَّ مَاتَ عَلَى ذَلِكَ إِلاَّ دَخَلَ الْجَنَّةَ " . قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ " وَإِنْ زَنَى وَإِنْ سَرَقَ " . قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ " وَإِنْ زَنَى وَإِنْ سَرَقَ " . ثَلاَثًا ثُمَّ قَالَ فِي الرَّابِعَةِ " عَلَى رَغْمِ أَنْفِ أَبِي ذَرٍّ " قَالَ فَخَرَجَ أَبُو ذَرٍّ وَهُوَ يَقُولُ وَإِنْ رَغِمَ أَنْفُ أَبِي ذَرٍّ ."
അബൂധർ വിവരിക്കുന്നു: ഞാൻ ദൈവദൂതന്റെ (ﷺ) അടുക്കൽ വന്നു. അദ്ദേഹം ഒരു വെളുത്ത വസ്ത്രം പുതച്ച് ഉറങ്ങുകയായിരുന്നു. ഞാൻ വീണ്ടും വന്നു: അദ്ദേഹം അപ്പോഴും ഉറങ്ങുകയായിരുന്നു; ഞാൻ പിന്നെയും വന്നപ്പോൾ അദ്ദേഹം ഉണർന്നിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അരികിലിരുന്ന് നിരീക്ഷിച്ചു: (لاَ إِلَهَ إِلاَّ اللَّهُ) യിൽ (അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല) വിശ്വാസമുറപ്പിച്ച് മരണപ്പെടാത്ത ഒരു അടിമയും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല.” ഞാൻ (അബൂധർ) ചോദിച്ചു: “അവൻ വ്യഭിചാരവും മോഷണവും നടത്തിയാൽ പോലും?” അദ്ദേഹം (നബി) പറഞ്ഞു: “അതെ, അവൻ വ്യഭിചാരവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും”. ഞാൻ (വീണ്ടും ചോദിച്ചു:) “അവൻ വ്യഭിചാരവും മോഷണവും നടത്തിയാൽ പോലും?” അദ്ദേഹം മറുപടി പറഞ്ഞു: “അതെ, അവൻ വ്യഭിചാരവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും”. പ്രവാചകൻ (ﷺ) അത് (മൂന്നു പ്രാവശ്യം ആവർത്തിച്ചു) നാലാം തവണയും പറഞ്ഞു: അബൂധരിന്റെ അഭിപ്രായം വകവയ്ക്കാതെ അബീദർ പുറത്തേക്കു പോയി, അബീദർന്റെ വിയോജിപ്പ് വകവയ്ക്കാതെ അബൂധർ (ഈ വാക്കുകൾ) ആവർത്തിച്ചു. (മുസ്ലിം 94b)
ഈ ഹദീസ് വിശദീകരിക്കുന്നതിന് മുൻപ് സ്വർഗ്ഗ പ്രവേശത്തിനുള്ള മാനദണ്ഡമായി ഖുർആനും ഹദീസുകളും പറയുന്ന അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് നോക്കാം:
(1) ഒരുവൻ ഇസ്ലാമിനെ സത്യമെന്ന് മനസ്സിലാക്കി ജീവിതത്തിൽ പകർത്തി മരണം വരെ തെറ്റുകളിൽ നിന്നും പാപങ്ങളിൽ നിന്നും മുക്തമായ ജീവിതം നയിച്ചാൽ ഇസ്ലാം സ്വീകരിക്കുന്ന സമയം മുതൽ അതിന് മുൻപ് അവൻ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും പാപങ്ങളും ക്ഷമിക്കപ്പെടുകയും (വ്യഭിചാരം, മോഷണം തുടങ്ങി എന്ത് തന്നെ ആയാലും) പഴയ തെറ്റുകൾ നന്മയായി കണക്കാക്കപ്പെടുകയും ചെയ്യും.
അമ്ര് എന്നു പേരുള്ള ഒരാൾ മുഹമ്മദ് നബിയുടെ (ﷺ) അടുക്കൽ വന്ന് പറഞ്ഞു: "താങ്ങളുടെ വലതുകൈ കാണിക്കൂ; ഞാനെന്റെ അനുസരണ പ്രതിജ്ഞ താങ്ങൾക്ക് തരാം." പ്രവാചകൻ (ﷺ) തന്റെ വലതുകൈ നീട്ടി. അമർ കൈ പിൻവലിച്ചു. പ്രവാചകന് (ﷺ) ചോദിച്ചു: “ഹേ, അമ്ര് , നിനക്കെന്തുപറ്റി?” അദ്ദേഹം പറഞ്ഞു: "ഞാനൊരു നിബന്ധന വെക്കാൻ ഉദ്ദേശിക്കുന്നു." പ്രവാചകന് (ﷺ) ചോദിച്ചു: “ഏതു നിബന്ധനയാണ് താങ്കൾ മുന്നോട്ട് വയ്ക്കാൻ ഉദ്ദേശിക്കുന്നത്?” അമ്ര് പറഞ്ഞു: "ദൈവം എന്റെ പാപങ്ങൾ പൊറുത്തു തരുമോ?." പ്രവാചകന് (ﷺ) പറഞ്ഞു: “ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് മുമ്പത്തെ എല്ലാ പാപങ്ങളും മായ്ച്ചുകളയുമെന്ന് നിങ്ങൾക്കറിയില്ലേ?” (Narrated in Saheeh Muslim, #121, and Mosnad Ahmad, #17357)
(2) എന്നാൽ മേൽ പറഞ്ഞ നിബന്ധന ഇസ്ലാം സത്യമെന്ന് മനസ്സിലാക്കിയിട്ടും ഇസ്ലാമിന്റെ സന്ദേശം കിട്ടിയ ശേഷം മരണം എത്തുന്ന സമയത്ത് മാത്രം പശ്ചാത്താപിക്കുന്നവർക്ക് ബാധകമല്ല. ഖുർആൻ പറയുന്നു:
إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَٰئِكَ يَتُوبُ اللَّهُ عَلَيْهِمْۗ وَكَانَ اللَّهُ عَلِيمًا حَكِيمًا ﴿١٧﴾ وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌۚ أُولَٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٨﴾
അറിഞ്ഞിരിക്കുക, അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുന്ന പശ്ചാത്താപം, അവിവേകത്താല്‍ തിന്മ ചെയ്തുപോവുകയും അനന്തരം ഉടനെത്തന്നെ പശ്ചാത്തപിക്കുകയും ചെയ്തവരുടേതുമാത്രമാകുന്നു. അക്കൂട്ടരുടെ നേരെ അല്ലാഹു അവന്റെ കരുണാകടാക്ഷം തിരിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണല്ലോ. എന്നാല്‍, നിരന്തരം ദുഷ്‌കര്‍മങ്ങളാചരിച്ചുകൊണ്ടിരിക്കുകയും അങ്ങനെ മരണമാസന്നമാകുമ്പോള്‍, 'ഇനി ഞാന്‍ പശ്ചാത്തപിക്കുന്നു' എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം; അന്ത്യശ്വാസം വരെ സത്യനിഷേധികളായിരുന്നവര്‍ക്കുമുള്ളതല്ല. നോവേറിയ ശിക്ഷയാണ് നാമിവര്‍ക്ക് ഒരുക്കിവെച്ചിട്ടുള്ളത് (ഖുർആൻ 4:17-18)
ഉദാഹരണമായി കടലിൽ മുങ്ങിമരിക്കുന്നതിന് മുൻപ് പശ്ചാത്താപം നടത്തിയ ഈജിപ്തിലെ ഫറോവയുടെ അപേക്ഷ അല്ലാഹു സ്വീകരിച്ചില്ല. കാരണം മുൻപ് പല തവണ മൂസ (അ) വഴി ഇസ്ലാമിന്റെ സന്ദേശം കിട്ടിയിട്ടും അത് നിഷേധിച്ച് മരണം ആസന്നമായ സമയത്ത് മാത്രം നടത്തിയ പശ്ചാത്താപം ആയിരുന്നു അത്. ഫറോവയുടെ പശ്ചാത്താപവും അല്ലാഹുവിന്റെ മറുപടിയും ഖുർആനിൽ ഇങ്ങനെ വായിക്കാം:
حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ
“ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ ( അവന്ന് ) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.” (ഖുർആൻ 10:90)
آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ
( അല്ലാഹു അവനോട് പറഞ്ഞു: ) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ ( നീ വിശ്വസിക്കുന്നത് ? ) (ഖുർആൻ 10:91)
(3) ഇസ്ലാമിന്റെ സന്ദേശം കിട്ടാത്ത ഒരു വ്യക്തി, അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ട് ഇസ്ലാമിനെ നിഷേധിക്കുകയും മരണ സമയത്ത് മാത്രം സത്യം മനസ്സിലാക്കുകയും ചെയ്ത വ്യക്തിയാണെങ്കിൽ അപ്പോഴുള്ള പശ്ചാത്താപം സ്വീകരിക്കപ്പെടും. അവൻ ആ സമയത്ത് (لاَ إِلَهَ إِلاَّ اللَّهُ) (അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല) എന്ന വചനം ഉച്ചരിച്ച് ഇസ്ലാമിലേക്ക് പ്രവേശിച്ചാൽ മുൻപ് അവൻ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും പാപങ്ങളും ക്ഷമിക്കപ്പെടുകയും (വ്യഭിചാരം, മോഷണം തുടങ്ങി എന്ത് തന്നെ ആയാലും) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും. മരണസമയത്ത് ഇസ്ലാം സ്വീകരിച്ച ഒരു യഹൂദ ബാലന്റെ ചരിത്രം ഹദീസിൽ കാണാം. ഒരു നേരം പോലും നമസ്കരിക്കാത്ത, നോമ്പ് അനുഷ്ഠിക്കാത്ത ആ യഹൂദ ബാലൻ പോലും സ്വർഗ്ഗത്തിലാണ്.
"حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، حَدَّثَنَا حَمَّادٌ ـ وَهْوَ ابْنُ زَيْدٍ ـ عَنْ ثَابِتٍ، عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ غُلاَمٌ يَهُودِيٌّ يَخْدُمُ النَّبِيَّ صلى الله عليه وسلم فَمَرِضَ، فَأَتَاهُ النَّبِيُّ صلى الله عليه وسلم يَعُودُهُ، فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ " أَسْلِمْ ". فَنَظَرَ إِلَى أَبِيهِ وَهْوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ صلى الله عليه وسلم. فَأَسْلَمَ، فَخَرَجَ النَّبِيُّ صلى الله عليه وسلم وَهْوَ يَقُولُ " الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنَ النَّارِ "."
അനസ് വിവരിക്കുന്നു: പ്രവാചകനെ (ﷺ) സേവിക്കാറുണ്ടായിരുന്ന ഒരു യഹൂദ ബാലന് സുഖമില്ലാതായപ്പോൾ പ്രവാചകന് (ﷺ) അവനെ സന്ദർശിക്കാൻ പോയി. അദ്ദേഹം അവന്റെ തലയ്ക്കരികിലിരുന്ന് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ആ ബാലൻ അവിടെയിരുന്ന അവന്റെ പിതാവിനെ നോക്കി. അപ്പോൾ പ്രവാചകനെ (ﷺ) അനുസരിക്കാൻ അദ്ദേഹം പറഞ്ഞു. ബാലൻ ഇസ്ലാം മതം സ്വീകരിച്ചു. പുറത്തേക്ക് ഇറങ്ങിയശേഷം പ്രവാചകന്(ﷺ)പറഞ്ഞു: “നരകത്തിൽനിന്ന് ബാലനെ രക്ഷിച്ച അല്ലാഹുവിന് സ്തുതി” (ബുഖാരി 1356)
ഇവിടെ ബാലന് മരണ സമയത്ത് മാതമാണ് ഇസ്ലാമിന്റെ സന്ദേശം കിട്ടിയത്. അതുകൊണ്ട് ഇസ്ലാം സ്വീകരിച്ചതോട് കൂടി മുൻ കഴിഞ്ഞ പാപങ്ങൾ ക്ഷമിക്കപ്പെട്ടൂ.
ഇനി തെറ്റിദ്ധരിപ്പിക്കുന്ന മേൽ പറഞ്ഞ ഹദീസിന്റെ പൂർണ്ണ രൂപം നോക്കാം. ബുഖാരിയിൽ അത് ഇങ്ങനെയാണ്.
"حَدَّثَنَا أَبُو مَعْمَرٍ، حَدَّثَنَا عَبْدُ الْوَارِثِ، عَنِ الْحُسَيْنِ، عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، حَدَّثَهُ أَنَّ أَبَا الأَسْوَدِ الدِّيلِيَّ حَدَّثَهُ أَنَّ أَبَا ذَرٍّ ـ رضى الله عنه ـ حَدَّثَهُ قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَعَلَيْهِ ثَوْبٌ أَبْيَضُ وَهْوَ نَائِمٌ، ثُمَّ أَتَيْتُهُ وَقَدِ اسْتَيْقَظَ فَقَالَ " مَا مِنْ عَبْدٍ قَالَ لاَ إِلَهَ إِلاَّ اللَّهُ. ثُمَّ مَاتَ عَلَى ذَلِكَ، إِلاَّ دَخَلَ الْجَنَّةَ ". قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ " وَإِنْ زَنَى وَإِنْ سَرَقَ ". قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ " وَإِنْ زَنَى وَإِنْ سَرَقَ ". قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ " وَإِنْ زَنَى وَإِنْ سَرَقَ عَلَى رَغْمِ أَنْفِ أَبِي ذَرٍّ ". وَكَانَ أَبُو ذَرٍّ إِذَا حَدَّثَ بِهَذَا قَالَ وَإِنْ رَغِمَ أَنْفُ أَبِي ذَرٍّ. قَالَ أَبُو عَبْدِ اللَّهِ هَذَا عِنْدَ الْمَوْتِ أَوْ قَبْلَهُ، إِذَا تَابَ وَنَدِمَ وَقَالَ لاَ إِلَهَ إِلاَّ اللَّهُ. غُفِرَ لَهُ."
അബൂധർ വിവരിക്കുന്നു: പ്രവാചകനൻ (ﷺ) വെളുത്ത വസ്ത്രം പുതച്ച് ഉറങ്ങുന്ന സമയത്താണ് ഞാൻ അദ്ദേഹത്തിന്റെ അടുക്കലൽ പോയത്. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ശേഷം ഞാൻ വീണ്ടും അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല" എന്ന് ആരും പറയുന്നില്ല. എന്നാൽ പിന്നീട് ഒരുവൻ അതിൽ വിശ്വസിച്ചുകൊണ്ട് മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. ഞാൻ ചോദിച്ചു, "അയാൾ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും?" അദ്ദേഹം പറഞ്ഞു. "അയാൾ നിയമവിരുദ്ധമായ ലൈംഗികബന്ധവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും." ഞാൻ ചോദിച്ചു, "അയാൾ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും?" അദ്ദേഹം പറഞ്ഞു. "അയാൾ നിയമവിരുദ്ധമായ ലൈംഗികബന്ധവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും." ഞാൻ ചോദിച്ചു, “അയാൾ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും?” അദ്ദേഹം പറഞ്ഞു, "നിയമവിരുദ്ധമായ ലൈംഗിക ബന്ധവും മോഷണവും നടത്തിയിട്ടുണ്ടെങ്കിൽ പോലും” അബു ധറിന്റെ അനിഷ്ടം ഉണ്ടായിരുന്നിട്ടും, അബൂ അബ്ദുള്ള പറഞ്ഞു: "ഇത് മരണാസന്ന സമയത്തോ അതിനു മുമ്പോ ആണ്; പശ്ചാത്തപിക്കുകയും “അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല” എന്ന് പറയുകയും ചെയ്യുന്ന പക്ഷം അവന്റെ പാപങ്ങൾ അവന് ക്ഷമിക്കപ്പെടും." (ബുഖാരി 5827)
ഇവിടെ കാര്യങ്ങൾ വ്യക്തമായി പറയുന്നു; ഒരുവൻ അവിശ്വാസിയായി ജീവിച്ചിട്ട് മരണ സമയത്താണ് സത്യം മനസ്സിലാക്കുകയും (لاَ إِلَهَ إِلاَّ اللَّهُ) (അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല) എന്ന വചനം ഉച്ചരിക്കുകയും ചെയ്യുന്നതെങ്കിൽ അവൻ അതിന് മുൻപ് എത്ര വലിയ പാപം ചെയ്തിരുന്നു എങ്കിലും അവ പൊറുക്കപ്പെടും. എന്നാൽ സത്യം മനസ്സിലാക്കി നിഷേധ ജീവിതം നയിച്ചിട്ട് മരണം വന്നെത്തുമ്പോൾ “ഞാൻ വിശ്വസിച്ചു” എന്ന് പറഞ്ഞാൽ ആ വിശ്വാസം സ്വീകരിക്കുകയില്ല (ഖുർആൻ 4:17-18).
Getting Info...